Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightതണുത്തുറഞ്ഞ...

തണുത്തുറഞ്ഞ അർമീനിയയിൽ മൂന്നുനാൾ

text_fields
bookmark_border
തണുത്തുറഞ്ഞ അർമീനിയയിൽ മൂന്നുനാൾ
cancel

രു യുറേഷ്യൻ രാജ്യത്തേക്ക് വളരെ ചെലവ് കുറഞ്ഞ ചിലവിൽ പോകാൻ വിമാനടിക്കറ്റുകൾ തിരഞ്ഞപ്പോഴാണ് അർമീനിയ മുന്നിലെത്തുന്നത്. ഒരുപക്ഷെ അതിശൈത്യം തന്നെയാകാം വിമാന നിരക്കുകൾ കുറയാൻ കാരണമായത്. മൂന്നുദിവസം മുമ്പ് മാത്രം തട്ടിക്കൂട്ടിയ ഒരുട്രിപ്പ് ആയിരുന്നു അത്. എന്നാൽ മൈനസ്15 ഡിഗ്രി ആണ് തണുപ്പെന്ന് ടിക്കറ്റ് എടുക്കുമ്പോൾ അറിയില്ലായിരുന്നു. കൂടെ ഭാര്യയും, ആറു വയസ്സായ മകളും ഒരുവയസ് മാത്രം പ്രായമുള്ള മകനുമുണ്ടായിരുന്നു. ചെറിയ മക്കളോട് ചെയ്യുന്ന ക്രൂരതയാണ് മൈനസ് 15 ഡിഗ്രിയിലേക്കുള്ള യാത്രയെന്ന് അവിടെയെത്തിയപ്പോൾ നന്നായി ബോധ്യമായി.

അതിശൈത്യത്തിൽ പൊതുവെ ഷോപ്പുകൾ എല്ലാംവൈകിതുറക്കുകയും നേരത്തെ അടക്കുകയും ചെയ്യും. എപ്പോഴും എവിടെയും ഒരു മൂടൽ. റോഡുകളും ബിൽഡിങ്ങുകളും എല്ലാം മഞ്ഞിനാൽ മൂടപ്പെടും. ആളുകളെ പുറത്തുകാണുന്നത് നന്നേകുറവ്. പക്ഷേ ഇത് നമുക്ക് രസകരമായി തോന്നുന്നത് എന്തുകൊന്നാൽ ഇവിടെ ദുബൈയിൽ മഞ്ഞുമൂടികിടക്കുന്ന കാലാവസ്ഥ ഇല്ലാത്തിനാലാണ്. കാശ്മീർ മാത്രം കണ്ടു ശീലമായ കേരളക്കാർക്ക് അർമീനിയയിലെ ഈ മഞ്ഞുമൂടിക്കിടക്കുന്ന കാലാവസ്ഥ അങ്ങേയറ്റം കൗതുകവും അതിശയവുമാവും. എവിടേക്കുംപോകാതെ ഹോട്ടലിലെ മുൻവാതിൽ തുറന്നാൽ തന്നെ മഞ്ഞുമൂടിക്കിടക്കുന്ന റോഡുകൾ, വൃക്ഷങ്ങൾ, ബിൽഡിങ്ങുകൾ..മനോഹരംതന്നെ!

യെരവൻ ആണ് അർമീനിയയുടെ തലസ്ഥാനം. ഓൺഅറൈവൽ വിസ ലഭ്യമാണ് എയർപോർട്ടിൽ. അർമീനിയൻ ട്രാംസ് ആണ്കറൻസി. ഫെബ്രുവരിലായിരുന്നു ഞങ്ങളുടെ യാത്ര. രാവിലെ 11ന് യെരവനിൽ എത്തി. യു.എ.ഇയിലെ അതേസമയം തന്നെയാണ് അർമീനിയയിലും. തണുപ്പിനെ പ്രതിരോധിക്കാനുള്ള, പ്രത്യേകിച്ച് മക്കൾക്കുള്ള എല്ലാ പ്രതിരോധ ജാക്കറ്റുകളും ഉപകരണങ്ങളും കരുതിതന്നെയായിരുന്നു യാത്ര. ഹോട്ടൽ ആദ്യംതന്നെ ബുക്ക് ചെയ്തിരുന്നു. മൂന്നുദിവസത്തെ മുഴുദിന ട്രാവൽപ്ലാനും തയ്യാറാക്കിയിരുന്നു. എയർപോർട്ടിൽ നിന്ന് നേരെ ഫുഡ്കോർട്ടിൽ പോയി ഭക്ഷണം കഴിച്ച് ആദ്യദിവസത്തെ യാത്രപ്ലാനിലുള്ള എല്ലാ സ്ഥലങ്ങളും കവർചെയ്തു. വൈകുന്നേരം 5ന്തന്നെ ഹോട്ടലിൽ ചെക്ക്ഇൻ ചെയ്തു. യാത്രാക്ഷീണം കാരണം അന്ന് പുറത്തേക്ക് ഇറങ്ങിയില്ല. അർമീനിയയിൽ ഫുഡ് ഒരുവെല്ലുവിളി തന്നെയായിരുന്നു. വളരെ കുറച്ചു ഇന്ത്യൻ റസ്റ്റോറന്റുകളേ അവിടെയുണ്ടായിരുന്നുള്ളൂ.

ആദ്യദിനം ഉച്ചഭക്ഷണം കഴിഞ്ഞ് മദർഅർമീനിയ, ജീനോസൈഡ് മ്യൂസിയം, വെർണിസേജ് മാർക്കറ്റ്, സിറ്റി ടൂർ എന്നിവ പൂർത്തിയാക്കിയിരുന്നു. യെരേവനിൽ സ്ഥിതിചെയ്യുന്ന ഒരുപ്രശസ്തമായ സ്മാരകമാണ് മദർ അർമീനിയ. അർമീനിയയെപ്രതീകപ്പെടുത്തുന്ന 22 മീറ്റർഉയരമുള്ള(72 അടി) സ്ത്രീയുടെ പ്രതിമയാണിത്.ഇത് ഒരു ജനപ്രിയ വിനോദസഞ്ചാര ആകർഷണവും അർമീനിയൻ സംസ്കാരത്തിന്റെയും ദേശീയസ്വത്വത്തിന്റെയും പ്രതീകവുമാണ്. സ്ത്രീകളോടും മാതൃത്വത്തോടും അർമീനിയ കാണിക്കുന്ന ആദരവ് കൂടിയാണ് ഇതിന്റെ പിന്നിലെ ചരിത്രം. യെരേവനിലെ ഒരുമ്യൂസിയമാണ് അർമീനിയൻ വംശഹത്യ മ്യൂസിയം-ഇൻസ്റ്റിറ്റ്യൂട്ട്. 1915ലെ അർമീനിയൻ വംശഹത്യക്കിടെ നടന്ന അതിക്രമങ്ങളുടെ ഹൃദയഭേദകമായ ഓർമ്മപ്പെടുത്തലാണിത്. യെരേവനിലെതന്നെ പ്രശസ്തമായ ഓപൺ എയർ മാർക്കറ്റാണ് വെർണിസേജ്മാർക്കറ്റ്.

രണ്ടാംദിനം മൈലെർമൗണ്ടൈനിലേക്കായിരുന്നു യാത്ര. യെരേവനിൽ നിന്ന് ഏകദേശം 50 കി.മീറ്റർ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന മഞ്ഞിനാൽ മൂടപ്പെട്ട പർവതനിരകളാണിത്. മഞ്ഞുപർവത വാലി ഒരുഅതിശയം തന്നെയായിരുന്നു. മൈലെർകേബിൾ കാർ തന്നെയായിരുന്നു ഏറ്റവും വലിയ ആകർഷണം. റോപ്വേ 1967ലാണ് നിർമ്മിച്ചത്. യെരേവന്റെ അതിശയകരമായ കാഴ്ചകൾ പ്രദാനംചെയ്യുന്ന കേബിൾകാർ ഏറെ ജനപ്രിയമാണ്. മഞ്ഞുമലക്ക് ഇടയിലൂടെയുള്ള കേബിൾകാർ അനുഭവം അതിമനോഹരംതന്നെയാണ്. മുമ്പ് അസർബൈജാനിലെ ഗാബാലയിലെ കേബിൾകാറിൽ പോയിട്ടുണ്ടെങ്കിലും മൈലെർകേബിൾകാർ അതിനേക്കാളും വലുതും മനോഹരവുമായി തോന്നി.

അന്നേദിനം ഉച്ചഭക്ഷണം ഇന്ത്യൻ മെഹക് റെസ്റ്റോറന്റിൽ നിന്ന് പാർസൽ വാങ്ങി.വളരെ നല്ല ഫ്രഷ്ഫുഡ്. മറ്റു ചില സന്ദർശനങ്ങളും പൂർത്തിയാക്കി രണ്ടാംദിനത്തിലും 5 മണിയോടെ തന്നെ തിരിച്ചുഹോട്ടലിൽ എത്തി. രാത്രിഭക്ഷണത്തിനായി ഇന്ത്യൻ പാലസ്റ റസ്റ്റോറന്റിലേക്ക് പോയി. യാൻഡെക്സ് ടാക്സി സൗകര്യം വളരെ ഫലപ്രദവും ഉപകാരപ്രദവുമാണ് അർമീനിയയിൽ. യാൻഡെക്സിലാണ് ഞങ്ങൾ റസ്റ്ററെന്റിലേക്ക് പോയതും വന്നതും. മൂന്നാംദിനം ഞങ്ങ ആദ്യം പോയത് ഗെഗാർഡ് മൊണാസ്ട്രിയിലേക്കായിരുന്നു. കൊട്ടായിക് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരുമധ്യകാല ആശ്രമമാണിത്. എ.ഡി നാലാംനൂറ്റാണ്ടിലാണ് ഈ ആശ്രമം സ്ഥാപിതമായത്. ഭാഗികമായി പർവതത്തിൽനിന്ന് കൊത്തിയെടുത്ത ഒരു സവിശേഷ ഗുഹാ ആശ്രമമാണിത്. ഹോളിസ്പിയർ ചർച്ച് ഉൾപ്പെടെ അർമീനിയൻ വാസ്തുവിദ്യയുടെ അതിശയകരമായ ഉദാഹരണങ്ങൾ ഈ ആശ്രമത്തിലുണ്ട്. പിന്നീട് ഗാർണി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് ഗാർണി ക്ഷേത്രം. എ.ഡി ഒന്നാം നൂറ്റാണ്ടിൽ അർമീനിയയിലെ രാജാവായ ടിരിഡേറ്റ്സ് ഒന്നാമന്റെ ഭരണ കാലത്താണ് ഈക്ഷേത്രം നിർമ്മിച്ചത്. ഗ്രീക്ക്-റോമൻ വാസ്തുവിദ്യാശൈലികളുടെ സവിശേഷമായ മിശ്രിതമാണ് ഈ ക്ഷേത്രം. ചരിത്രപ്രേമികളും വാസ്തുവിദ്യാപ്രേമികളും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്.

പിന്നീട് അർമീനിയയിലെ അരാരത്ത് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഖോർവിരാപ് മൊണാസ്ട്രിയും സന്ദർശിച്ചു. ഖോർവിരാപ് എന്നാൽ ‘ആഴത്തിലുള്ളതടവറ’ അല്ലെങ്കിൽ ‘ആഴമുള്ളകിണർ’ എന്നാണ് വിവർത്തനം. അർമീനിയയുടെ രക്ഷാധികാരിയായ വിശുദ്ധ ഗ്രിഗറി ദി ഇല്യൂമിനേറ്ററെ 13വർഷം തടവിലാക്കിയ സ്ഥലമെന്ന നിലയിൽ ഈമഠം പ്രശസ്തമാണ്. അർമീനിയൻ ക്രിസ്തുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായി ഖോർവിരാപ് കണക്കാക്കപ്പെടുന്നു.

നോഹയുടെപെട്ടകം ഇറങ്ങിയതായി പറയപ്പെടുന്ന ബൈബിൾ പർവതമായ അരാറത്ത് പർവ്വതത്തിന്റെ അതിമനോഹരമായ കാഴ്ച ഖോർവിരാപ്പ്നൽകുന്നു. അർമീനിയൻ ക്രിസ്തുമതത്തിലെ ഒരു പുണ്യസ്ഥലമാണ് ഖോർവിരാപ് ആശ്രമം. തുർക്കി അതിർത്തിയിൽ നിലകൊള്ളുന്ന ഈ മനോഹരമായ മൊണാസ്ട്രി അർമീനിയയിൽ വരുന്നവർ ഒഴിവാക്കരുത്. പർവതത്തിന്റെ കൊടുമുടി വർഷം മുഴുവനും മഞ്ഞുമൂടിയതാണ്. ഞങ്ങളുടെ തിരിച്ചുള്ള വിമാനം 6മണിക്ക് ആയതിനാൽ ഖോർവിറാപ്പിൽനിന്ന് നേരെ എയർപോർട്ടിലേക്ക് തിരിച്ചു. 3 മണിക്ക്തന്നെ എയർപോർട്ടിൽ എത്തി. രാത്രി 9 മണിയോടെ ഷാർജയിൽതിരിച്ചെത്തി, മഞ്ഞിൽ പുതഞ്ഞ ഓർമകളുമായി.

Show Full Article
TAGS:Armenia Travel destination tourism hub 
News Summary - travel destination armenia
Next Story