Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightസന്ദർശക മനം...

സന്ദർശക മനം കവർന്ന് നഖൽ കോട്ട

text_fields
bookmark_border
സന്ദർശക മനം കവർന്ന് നഖൽ കോട്ട
cancel
camera_alt

നഖൽ കോട്ട

നഖൽ: തെക്കൻ ബാത്തിന ഗവണറേറ്റിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടായ നഖൽ കോട്ട സന്ദർശകരുടെ മനം കവരുന്നു. കുറച്ചു വർഷങ്ങളായി സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് ഇവിടേക്ക്‍ വന്നു കൊണ്ടിരിക്കുന്നത്. ഇത് നഖൽ വിലായത്തിലെ പ്രാദേശിക സമൂഹത്തിന്റെ കരകൗശലങ്ങളെയും വിനോദസഞ്ചാരത്തെയും പിന്തുണക്കുകയും ചെയ്യുന്നു.

2023ൽ പൈതൃക, ടൂറിസം മന്ത്രാലയം നഖൽ അഹ്‍ലിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായി കോട്ടയുടെ നടത്തിപ്പ് സംബന്ധിച്ച് 25 വർഷത്തെ കരാറിൽ ഒപ്പുവെച്ചു. പ്രദേശത്തിന്റെ ഭൂപ്രകൃതിയും ഒമാനി ഐഡന്റിറ്റിയും കൈകാര്യം ചെയ്യുന്ന ഒരു ടൂറിസം, വിനോദ കേന്ദ്രമാക്കി കോട്ടയെ മാറ്റാനുള്ള അവകാശം ഇതിലൂടെ കമ്പനിക്ക് നൽകി. കോട്ടയെ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലമാക്കി മാറ്റുന്നതിനായി ഓപ്പറേറ്റർമാർ വ്യത്യസ്ത പരിപാടികളും പ്രവർത്തനങ്ങളും 2023 മുതൽ തുടങ്ങിയിട്ടുണ്ട്. ഈ വർഷത്തെ ആദ്യ പാദത്തിൽ ഒമാനിൽനിന്നും പുറത്തും നിന്നുമായി 11,274 സന്ദർശകരാണ് എത്തിയതെന്ന് നഖൽ അഹ്‍ലിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ സൗദ് ബിൻ ഖൽഫാൻ അൽ കിന്ദി പറഞ്ഞു, ഇതിൽ 1,731 ഒമാനികളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 9,543 സന്ദർശകരും ഉൾപ്പെടുന്നു. കൂടാതെ ഏഴ് വയസിന് താഴെയുള്ള 5,986 കുട്ടികളും സ്‌കൂൾ വിദ്യാർത്ഥികളും സൗജന്യമായി കോട്ട സന്ദർശിച്ചു. ഈ മാർച്ച് അവസാനം വരെ 10 പരിപാടികൾ സംഘടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. കരാർ ഒപ്പുവെച്ചതിനെത്തുടർന്ന്, നഖൽ കോട്ട സാംസ്കാരിക ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമുള്ള ഒരു വേദിയായി മാറിയിരിക്കുന്നു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായശേഷം, കോട്ട ആദ്യത്തെ നഖൽ ഫോർട്ട് ഫോറത്തിന് ആതിഥേയത്വം വഹിച്ചു. കോട്ടയിലെ പ്രവർത്തനങ്ങളിൽ യുവാക്കൾക്കും കുട്ടികൾക്കുമായി സംവേദനാത്മക വിദ്യാഭ്യാസ പരിപാടികളും ഉൾപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ, പൈതൃക മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയും നഖൽ വിലായത്തിലെ ഒമാനി വ്യക്തികളുടെ ജീവചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്നതിനായി കോട്ടയിൽ ഒരു സ്ഥിരം പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ഏപ്രിലിൽ ഒമാൻ മെമ്മറി സെന്ററുമായി ഒപ്പുവെച്ച സംയുക്ത സഹകരണ കരാറിലൂടെയാണ് ഇത് യാഥാർത്യമാക്കിയത്. ദേശീയ പൈതൃകത്തിനും അവരുടെ വിലയേറിയ കൈയെഴുത്തു പ്രതികൾക്കും, രേഖകൾക്കും, സ്വത്തുക്കൾക്കും സേവനം നൽകുന്നതിൽ കഴിഞ്ഞ നൂറ്റാണ്ടുകളിൽ പ്രശസ്തരായ ജഡ്ജിമാർ, പണ്ഡിതന്മാർ, പുസ്തക പകർപ്പെഴുത്തുകാർ എന്നിവരുൾപ്പെടെ 100ലധികം പ്രമുഖ വ്യക്തികളെ ഈ പ്രദർശനത്തിലൂടെ പരിചയപ്പെടാൻ കഴിയും.

ഒമാൻ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച അൽ ബത്തിന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലും ഫൈൻ ആർട്ട് എക്സിബിഷനുകളും നഖൽ കോട്ടയിൽ നടന്നു. നഖൽ അഹ്‍ലിയ ഇൻവെസ്റ്റ്മെന്റ് കമ്പനി പുതിയ സാംസ്കാരിക സംരംഭങ്ങൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, ഫോറങ്ങൾ എന്നിവ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നണ്ടെന്നും അൽ കിന്ദി പറഞ്ഞു.

Show Full Article
TAGS:oman tourism Oman News travelling gulf news malayalam 
News Summary - Inflow of visitors to Nakhal Fort
Next Story