Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമത്ര സ്ക്വയർ...

മത്ര സ്ക്വയർ പദ്ധതി നിർമാണ ഘട്ടത്തിലേക്ക്

text_fields
bookmark_border
മത്ര സ്ക്വയർ പദ്ധതി നിർമാണ ഘട്ടത്തിലേക്ക്
cancel
camera_alt

മത്ര സ്ക്വയർ പദ്ധതിയുടെ രൂപരേഖ

മസ്കത്ത്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്ര സ്ക്വയർ പദ്ധതി ടെൻഡർ ലഭിച്ചതോടെ ഔദ്യോഗികമായി നിർമ്മാണ ഘട്ടത്തിലേക്ക് നീങ്ങുന്നു. പക്ഷിയുടെ ആകൃതിയിലുള്ള ഐക്കണിക് പാലവും ഒരു പൊതു പ്ലാസയും ഉൾക്കൊള്ളുന്ന തരത്തിലാണ് മത്ര സ്ക്വയർ രൂപകൽപന ചെയ്തിരിക്കുന്നത്. മത്ര ഫിഷ് മാർക്കറ്റിനുനേരെ എതിർവശത്തായി സ്ഥിതി ചെയ്യുന്ന 7,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ സ്ക്വയർ ഒരു പുതിയ സാംസ്കാരിക, വിനോദസഞ്ചാര ആകർഷണമായി മാറും. അതിന്റെ ഹൃദയഭാഗത്തായി കടലിലേക്ക് നീളുന്ന 64 മീറ്റർ പാലം ഉണ്ടാകും. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം കടൽത്തീരത്തിന്റെ വിശാലമായ കാഴ്ചകളും പ്രദാനം ചെയ്യുന്ന തരത്തിലാണിത് ഒരുക്കുക.

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് മത്ര സ്ക്വയർ പദ്ധതി നടപ്പാക്കുന്നത്. ഒമാനി വാസ്തുവിദ്യയിൽ പുതിയ നിലവാരത്തോടെ തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടനയാകും പദ്ധതി നടപ്പാക്കുന്നതിലൂടെ മത്രക്ക് കൈവരിക.

അഹമ്മദ് മുഹമ്മദ് അൽ ഗദാമി, ഉമൈമ മഹ്മൂദ് അൽ ഹിനായ്, അബ്ദുല്ല സാലിഹ് അൽ ബഹ്‌രി എന്നിവരുടെ മത്ര സ്‌ക്വയർ പദ്ധതിയായിരുന്നു പ്രഥമ ബില്‍ അറബ് ബിന്‍ ഹൈതം പുരസ്‌കാരം നേടിയിരുന്നത്. ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്കായിരുന്നു പുരസ്‌കാരം നൽകിയിരുന്നത്. 20,000 റിയാലായിരുന്നു സമ്മാന തുക. മുനിസിപ്പാലിറ്റിയിലെ വിദഗ്ധരുടെ വൈദഗ്ധ്യം ഉപയോഗിച്ച് പദ്ധതി നടപ്പാക്കുന്നത് സുഗമമാക്കുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി നേരത്തെ വ്യക്തമാക്കിയിരുന്നു. സുൽത്താൻ ഖാബൂസ് തുറമുഖം ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന മത്ര ഒമാനി നാഗരികതയുടെ ചരിത്രപരവും സാംസ്കാരികവുമായ സുപ്രധാന സ്ഥലമാണ്.

പരിസ്ഥിതി ഏജൻസിയുമായി (ഇ.എ) ഏകോപിപ്പിച്ച് ഖുറം റിസർവിനെ ഖുറം പാർക്കുമായി ലയിപ്പിക്കാനും നടത്തം, ബോട്ട് സവാരി, മ്യൂസിയം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്. ക്യാമ്പിങ് പ്രേമികൾക്കായി ഖുറിയാത്തിനെ ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള ഒരു പദ്ധതിയും നിലവിലുണ്ട്.

Show Full Article
TAGS:Matra Square project oman tourism Oman News gulf news malayalam Gulf News 
News Summary - Matra Square project enters construction phase
Next Story