കേരളത്തിന് സമ്പൂർണ്ണ അവഗണന; കാര്യമായ പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രബജറ്റ് -LIVE UPDATES
text_fieldsന്യൂഡൽഹി: ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും നൽകാതെ മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ്. രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങഴെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒരു പദ്ധതി പോലും പ്രഖ്യാപിക്കാതെയാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം അവസാനിച്ചത്. പ്രതീക്ഷിച്ചത് പോലെ ആദായ നികുതിയുടെ പഴയ സ്കീമിലോ പുതിയ സ്കീമിലോ ഇളവുകൾ പ്രഖ്യാപിച്ചില്ല. നികുതിയിലും തീരുവയിലും ചെറിയ ഇളവുകൾക്ക് അപ്പുറത്തേക്ക് ഒന്നും ഉണ്ടായില്ല.
സമ്പൂർണ അവഗണനയാണ് ബജറ്റിൽ കേരളം നേരിട്ടത്. ധാതു ഇടനാഴിയും കടലാമ സംരക്ഷണ കേന്ദ്രവും ഒഴികെ കാര്യമായി ഒന്നും ധനമന്ത്രി കേരളത്തിന് നൽകിയില്ല. അതിവേഗ റെയിലിൽ കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകവും ഉൾപ്പെട്ടപ്പോഴും കേരളത്തെ അവഗണിച്ചു. ദീർഘകാലമായുള്ള എയിംസ് എന്ന ആവശ്യവും പരിഗണിച്ചില്ല.
LIVE UPDATES
Live Updates
- 1 Feb 2026 5:47 AM GMT
മഹാത്മഗാന്ധി ഗ്രാമ സ്വരാജ് പദ്ധതി പ്രഖ്യാപിച്ചു
ഖാദി, ഹാൻഡ്ലൂം, ഹാൻഡിക്രാഫ്റ്റ് എന്നിവയുടെ വികസനലക്ഷ്യം
- 1 Feb 2026 5:41 AM GMT
ഇന്ത്യയെ മരുന്ന് ഉൽപാദനത്തിന്റെ കേന്ദ്രമാക്കാൻ 10,000 കോടി
അഞ്ച് വർഷത്തിൽ പദ്ധതി പൂർത്തിയാക്കും. മരുന്ന് ഗവേഷണത്തിനായി ദേശീയതലത്തിൽ മൂന്ന് സ്ഥാപനങ്ങൾ
- 1 Feb 2026 5:37 AM GMT
യുവശക്തി ബജറ്റെന്ന് ധനമന്ത്രി
കർത്തവ്യപഥിൽ ആദ്യമായി തയാറാക്കി ബജറ്റിൽ സർക്കാർ ഏറ്റെടുക്കുന്നത് മൂന്ന് ലക്ഷ്യങ്ങൾ


