ഡിജിറ്റൽ ഡേറ്റ നിയമം: മാധ്യമ മാരണത്തിന്റെ പുതിയ വേഷം

വിവരാവകാശ നിയമത്തിൽ മായം കലരുന്നു. അതിനുപുറമെ, ഭരിക്കുന്നവരെ വിമർശിക്കുന്ന റിപ്പോർട്ടുകൾ െസൻസർ ചെയ്യപ്പെടുന്നു. ഇക്കൂട്ടത്തിൽപെടുത്താവുന്ന മറ്റൊരു നിയന്ത്രണോപാധിയാണ് വ്യക്തിഗത ഡിജിറ്റൽ വിവര സംരക്ഷണം (Digital Personal Data Protection) എന്ന പേരിലുള്ള നിയമം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾക്ക് നിയമ പരിരക്ഷ നൽകുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇതിലെ ചില വ്യവസ്ഥകൾ മാധ്യമപ്രവർത്തനത്തെ ഗൗരവമായി ബാധിക്കുന്നതാണ്. വ്യക്തിഗത വിവരങ്ങൾ സർക്കാറിന് തോന്നിയാൽ സംരക്ഷണത്തിൽനിന്ന് ഒഴിവാക്കാനും കഴിയും. 2023 ആഗസ്റ്റിൽ നിയമം പാർലമെന്റ് പാസാക്കി. അതിലെ പ്രതിലോമ വ്യവസ്ഥകൾ നടപ്പായിത്തുടങ്ങുന്നതോടെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വിവരാവകാശ നിയമത്തിൽ മായം കലരുന്നു. അതിനുപുറമെ, ഭരിക്കുന്നവരെ വിമർശിക്കുന്ന റിപ്പോർട്ടുകൾ െസൻസർ ചെയ്യപ്പെടുന്നു. ഇക്കൂട്ടത്തിൽപെടുത്താവുന്ന മറ്റൊരു നിയന്ത്രണോപാധിയാണ് വ്യക്തിഗത ഡിജിറ്റൽ വിവര സംരക്ഷണം (Digital Personal Data Protection) എന്ന പേരിലുള്ള നിയമം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾക്ക് നിയമ പരിരക്ഷ നൽകുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇതിലെ ചില വ്യവസ്ഥകൾ മാധ്യമപ്രവർത്തനത്തെ ഗൗരവമായി ബാധിക്കുന്നതാണ്. വ്യക്തിഗത വിവരങ്ങൾ സർക്കാറിന് തോന്നിയാൽ സംരക്ഷണത്തിൽനിന്ന് ഒഴിവാക്കാനും കഴിയും. 2023 ആഗസ്റ്റിൽ നിയമം പാർലമെന്റ് പാസാക്കി. അതിലെ പ്രതിലോമ വ്യവസ്ഥകൾ നടപ്പായിത്തുടങ്ങുന്നതോടെ ജേണലിസം പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ നിയമം തയാറാക്കുന്ന ഘട്ടത്തിൽ മാധ്യമ പ്രവർത്തനത്തെയും പ്രവർത്തകരെയും മാരണ വ്യവസ്ഥകളിൽനിന്ന് ഒഴിവാക്കിയിരുന്നു. പക്ഷേ, നിയമമാക്കിയപ്പോൾ അവർക്കും ബാധകമാക്കി. വിവരം ശേഖരിക്കൽ, വെളിപ്പെടുത്തൽതുടങ്ങിയവ മാധ്യമ പ്രവർത്തനത്തിന്റെ മർമമാണ്. എന്നാൽ, ഡിജിറ്റൽ ഡേറ്റ നിയമം അതെല്ലാം നിയമവിരുദ്ധമാക്കാൻ സർക്കാറിന് അധികാരം നൽകുന്നു. അന്വേഷണാത്മക മാധ്യമ പ്രവർത്തനം ഏറക്കുറെ അസാധ്യമാക്കുന്നതാണിത്.
രാഷ്ട്രീയ നേതാക്കളുടെയോ ചൂഷക കോർപറേറ്റുകളുടെ അധിപരുടെയോ പേര്, ധനകാര്യ രേഖകൾ, സാമൂഹിക ബന്ധങ്ങൾ തുടങ്ങിയവ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളിൽ ഉൾപ്പെടാം. അങ്ങനെ വരുമ്പോൾ അഴിമതി അന്വേഷിക്കുന്ന ലേഖകർക്കുപോലും ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാതെ വരും.
ഇത് ജേണലിസത്തിന്റെ അവിഭാജ്യ ഭാഗമാണ് എന്നതുകൊണ്ടാണ് നിയമത്തിന്റെ ആദ്യ കരടുകളിൽ അതിനെ നിയമത്തിൽനിന്ന് ഒഴിവാക്കിയിരുന്നത്. പിന്നീട് ആ ഒഴിവ് എടുത്തുകളഞ്ഞത്, മാധ്യമ പ്രവർത്തനത്തിന്റെ ജനാധിപത്യപരമായ ചുമതല നിർവഹിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുകയാണ്.
ചട്ടലംഘനത്തിന് കടുത്ത ശിക്ഷയാണ് നിയമത്തിൽ പറയുന്നത്. ഓരോ ചട്ടലംഘനത്തിനും 250 കോടി രൂപ വരെ പിഴ. ഒരുവിധം ഞെങ്ങിഞെരുങ്ങി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും അന്വേഷണാത്മക ജേണലിസത്തിൽനിന്ന് അകലം പാലിക്കാൻ ഈ വ്യവസ്ഥ ധാരാളം. അവർ ഒന്നുകിൽ സർക്കാർ-കോർപറേറ്റ് അഴിമതിയൊന്നും അന്വേഷിക്കേെണ്ടന്ന് വെക്കും; അല്ലെങ്കിൽ പല കാതലായ വിവരങ്ങളും മറച്ചുവെച്ചുകൊണ്ട് സ്വയം സെൻസർ ചെയ്യും.
ഇതോടെ ജേണലിസമെന്നാൽ പി.ആർ (പബ്ലിക് റിലേഷൻസ്) മാത്രമായി മാറുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വിമർശനാത്മക പത്രപ്രവർത്തനം ഇല്ലാതാകും. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അധികാരികളുടെയും ഉച്ചഭാഷിണികളായി മാധ്യമങ്ങൾ മാറും.
അതാകട്ടെ ജനാധിപത്യത്തെത്തന്നെ നശിപ്പിക്കും. ജനങ്ങളുടെ ശബ്ദം കേൾക്കാതാകും.
വൻ പിഴ എന്ന താക്കീത് മാത്രമല്ല നിയമം സർക്കാറിന്റെ കൈയിൽ വെച്ചുകൊടുക്കുന്ന അധികാരം. മാധ്യമപ്രവർത്തനം എന്ന, വിവരത്തെ അടിസ്ഥാനമാക്കിക്കൊണ്ട് നടത്തുന്ന സേവനത്തെപ്പോലും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയപ്പോൾ, സർക്കാർ ഏജൻസികൾ അടക്കമുള്ളവയെ അതിൽനിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥകൂടി നിയമത്തിൽ ചേർത്തിട്ടുണ്ട്. ദുർബലവും നിസ്സാരവുമായ ന്യായങ്ങൾ പറഞ്ഞുപോലും അങ്ങനെ ഇളവു നൽകാം. ‘‘തെരഞ്ഞെടുപ്പു ജനാധിപത്യത്തിന് ഭീഷണി’’, ‘‘പൊതു ക്രമസമാധാനം’’ തുടങ്ങിയവ ന്യായമാക്കി ആരുടെയും ഏത് ഡേറ്റയും ശേഖരിക്കാനും പരസ്യപ്പെടുത്താനും സർക്കാർ ഏജൻസികൾക്ക് കഴിയും.
ഗണ്യമായ തോതിൽ ഡേറ്റ കൈകാര്യം ചെയ്യുന്നവർ (Significant Data Fiduciary –എസ്.ഡി.എഫ്) എന്ന ഗണത്തിൽ ഉൾപ്പെടുന്നവർക്കുമേൽ അധിക ബാധ്യതകളും നിയന്ത്രണങ്ങളും വെക്കാനും സർക്കാറിന് നിയമം അധികാരം നൽകുന്നു. ഇഷ്ടമില്ലാത്ത മാധ്യമങ്ങളെ ഈ ഗണത്തിൽപെടുത്തി കൂടുതൽ ശ്വാസം മുട്ടിക്കാനാകും. നിയമം നടപ്പാക്കുന്ന മേൽനോട്ട സമിതി (Data Protection Board) പൂർണമായും സർക്കാർ നിയന്ത്രണത്തിലാണ്.
വിവരാവകാശ നിയമത്തെപ്പോലും ഇത് ദുർബലപ്പെടുത്തുമെന്ന് എഡിറ്റേഴ്സ് ഗിൽഡും ഡിജിറ്റൽ മാധ്യമ കൂട്ടായ്മയായ ഡിജിപബും (DIGIPUB) ചൂണ്ടിക്കാട്ടുന്നു. സർക്കാർ അധികൃതരുടെ കൈവശമുള്ള ഡേറ്റ ആവശ്യപ്പെട്ടാൽ ഈ നിയമം ചൂണ്ടിക്കാട്ടി വിവരം നിഷേധിക്കാനാവും. വിവരാവകാശം ഉപയോഗപ്പെടുത്തിയാണ് പൊതു മണ്ഡലങ്ങളിലെ അഴിമതി ഏറെയും പുറത്തു കൊണ്ടുവന്നിട്ടുള്ളതെന്നിരിക്കെ ഈ നിയമം അഴിമതിക്കും ദുർഭരണത്തിനുമുള്ള സംരക്ഷണമാകുന്നു. ഒപ്പം, വ്യക്തികളുടെ വിവരം സർക്കാറിന് ശേഖരിക്കാൻ കഴിയുംവിധം നിയന്ത്രണങ്ങൾ എടുത്തുകളയാൻ കഴിയുകയുംചെയ്യും.
നിയമമനുസരിച്ച് സ്ഥാപനങ്ങളും വ്യക്തികളും പലതരം പുതു സംവിധാനങ്ങളും ഏർപ്പെടുത്തേണ്ടതുണ്ട്. ഡേറ്റ സംരക്ഷണ വിലയിരുത്തൽ (Data Protection Impact Assessment), സ്വകാര്യതാ നോട്ടീസുകൾ സൂക്ഷിക്കൽ തുടങ്ങിയവ ചെലവേറിയതാണ്. മാധ്യമ പ്രവർത്തനത്തിന്റെ നിലവാരമുയർത്താൻ ആവശ്യമായ സാമ്പത്തിക-മാനവശേഷി വിഭവങ്ങൾപോലും ഈ സ്വയം നിയന്ത്രണത്തിനുവേണ്ടി മാധ്യമങ്ങൾ ചെലവിടേണ്ടിവരും.
പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യൻ വിമൻസ് പ്രസ് കോർ, ഡിജിപബ്, ഡൽഹി ജേണലിസ്റ്റ്സ് യൂനിയൻ തുടങ്ങിയവയും അനേകം പൊതു പ്രവർത്തകരും ആക്ടിവിസ്റ്റുകളും പുതിയ നിയമത്തെ എതിർത്തിട്ടുണ്ട്. സർക്കാർ ഭാഷ്യം പ്രചരിപ്പിക്കുന്ന ഉപകരണങ്ങൾ മാത്രമായി ജേണലിസത്തെ മാറ്റാൻ ഇത് പര്യാപ്തമാണെന്ന് അവർ ഒരേ സ്വരത്തിൽ മുന്നറിയിപ്പ് നൽകുന്നു.
തലക്കെട്ട്, കൺകെട്ട്
ഇസ്രായേലിനുവേണ്ടി തലക്കെട്ടിൽ വളച്ചുകെട്ടിയ ഭാഷ ഉപയോഗിക്കുന്നത് പാശ്ചാത്യ മാധ്യമങ്ങളിൽ പതിവായിട്ടുണ്ട്. പല മാധ്യമ നിരീക്ഷകരും ഇതിന്റെ പലതരം മാതൃകകൾ സമൂഹമാധ്യമങ്ങൾ വഴി എടുത്തുകാട്ടിയിട്ടുമുണ്ട്. ഇറാനിയൻ-അമേരിക്കൻ കൗൺസിലിൽ റിസർച് ഡയറക്ടറായ ഡോ. അസ്സൽ റാദ് ഇത്തരം തലക്കെട്ടുകളും അവർ വരുത്തിയ എഡിറ്റിങ് മാതൃകകളും ചേർത്ത് വലിയൊരു സമാഹാരംതന്നെ തയാറാക്കിയിരിക്കുന്നു. The Headline Fixer എന്ന പേരിൽ അവരുടെ ഒരു പരിപാടി അൽ ജസീറ സംപ്രേഷണംചെയ്തിരുന്നു.
ഏപ്രിൽ 27ന് വന്ന ഒരു റിപ്പോർട്ട് (റോയിട്ടേഴ്സിന്റേത്) നോക്കുക. ഇസ്രായേലി ഉദ്യോഗസ്ഥൻ ന്യൂയോർക്കിൽ സന്ദർശനം നടത്തിയപ്പോൾ ഫലസ്തീൻ അനുകൂലികൾ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ഇസ്രായേൽ അനുകൂലികൾ തെരുവിലിറങ്ങി സ്ത്രീകളെ കടന്നാക്രമിക്കുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയുംചെയ്തു. ഈ ആൾക്കൂട്ട അതിക്രമത്തെപ്പറ്റി ന്യൂയോർക് പൊലീസ് അന്വേഷണം നടത്തുന്നു എന്നതാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. ആൾക്കൂട്ടത്തിന്റെ കുറ്റത്തിന്റെ ഗൗരവം കുറച്ചുകൊണ്ടുള്ള റോയിട്ടേഴ്സ് തലക്കെട്ട് ഇങ്ങനെ:
‘ഇസ്രായേലി ഉദ്യോഗസ്ഥന്റെ സന്ദർശന വേളയിലുണ്ടായ പ്രതിഷേധത്തിനെതിരെ നടന്നു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമം അന്വേഷിക്കും.’ (New York probes reported counter-protest assaults during Israeli official's visit). ഒറ്റനോട്ടത്തിൽ കുറ്റം, ഇസ്രായേലിനെതിരെ പ്രതിഷേധിച്ചവരുടേതാണെന്ന് തോന്നാം. ന്യൂയോർക് ടൈംസ് ഭേദമാണെങ്കിലും ഇസ്രായേലനുകൂലികളെ എടുത്തുപറയാതെ തലക്കെട്ടിട്ടു: N.Y.P.D Investigating Reports That 2 Women Were Assaulted at a Protest.തലക്കെട്ടിൽ എന്തൊക്കെ മറിമായം!