രൂപാന്തരീകരണം അഥവാ ഡിഫറാൻസ് എന്നു പേരായ കവിത

ഞായറുച്ചയുടെ ആലസ്യത്തിൽവെറുതെ അൽപനേരം കിടക്കാനൊരുങ്ങവെവെയിലിലുണ്ടോ കുഞ്ഞുപൂച്ചപോലൊരു കവിതയെന്ന്ഉള്ള് പരതുകയായിരുന്നു. മയക്കംവിട്ടുണരവെകഴുത്തിലുരുമ്മി ചെവിയിലിക്കിളികൂട്ടിമൂക്കിലുമ്മവെച്ച്കുഞ്ഞുപൂച്ച ചോദിച്ചു:‘‘എന്നോട് കൂട്ടാകാമോ...’’ ഞാനെഴുന്നേറ്റു.എടുത്തുമടിയിലിരുത്തി.മതിവരുവോളം ലാളിച്ചു.പാട്ടുമൂളിക്കൊടുത്തു. 2. വീണ്ടുമൊരുരാവഞ്ചി തുഴഞ്ഞു കടവിലടുത്തു. തിരക്കിട്ടുണർന്നപ്പോൾമുറിയിലാകെ വീണുകിടക്കുന്നുകറുപ്പ് ചാർത്തിയ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഞായറുച്ചയുടെ ആലസ്യത്തിൽ
വെറുതെ അൽപനേരം കിടക്കാനൊരുങ്ങവെ
വെയിലിലുണ്ടോ കുഞ്ഞുപൂച്ചപോലൊരു കവിതയെന്ന്
ഉള്ള് പരതുകയായിരുന്നു.
മയക്കംവിട്ടുണരവെ
കഴുത്തിലുരുമ്മി
ചെവിയിലിക്കിളികൂട്ടി
മൂക്കിലുമ്മവെച്ച്
കുഞ്ഞുപൂച്ച ചോദിച്ചു:
‘‘എന്നോട് കൂട്ടാകാമോ...’’
ഞാനെഴുന്നേറ്റു.
എടുത്തുമടിയിലിരുത്തി.
മതിവരുവോളം ലാളിച്ചു.
പാട്ടുമൂളിക്കൊടുത്തു.
2.
വീണ്ടുമൊരു
രാവഞ്ചി തുഴഞ്ഞു കടവിലടുത്തു.
തിരക്കിട്ടുണർന്നപ്പോൾ
മുറിയിലാകെ വീണുകിടക്കുന്നു
കറുപ്പ് ചാർത്തിയ മഞ്ഞനിറം.
മൂലയ്ക്കിരുപ്പുണ്ട്
ഇന്നലത്തെ പൂച്ച.
പുലിയായ് മുതിർന്നിരിക്കുന്നു.
എനിക്കൊപ്പം മൂരിനിവർത്തി
സൗമ്യമായി സുപ്രഭാതം ആശംസിച്ച്
വേദനയോടെ ചോദിച്ചു:
‘‘എനിക്ക് ഭക്ഷണമാകാമോ...’
ചുരുങ്ങിയ പരിചയ കാലത്തിനുള്ളിൽ എന്റെ ചെറിയ കവിതകൾക്കു നൽകിയ ചെറുതല്ലാത്ത സ്നേഹത്തിന്, ശ്രീജിത് സാറിന് (ഡോ. ശ്രീജിത് ജി.).

