രാത്രി സംസാരിക്കുന്നു

രാത്രി ഉറങ്ങാൻ വരുന്നതിനുമുമ്പേ പരിചാരകന്റെ കയ്യിൽ കൊടുത്തുവിടുന്നു പകലിനെ മുട്ടിപ്പിരിക്കുവാനുള്ള ഇരുണ്ടനിറമുള്ളൊരു പുതപ്പ്. കൊമ്പനാനയെപ്പോലെ ചെവികൾ വീശിക്കൊണ്ട് കിഴക്കെ- ചക്രവാളത്തിലൂടെ അത് മുറിയിൽ ഒഴുകിയെത്തുന്നതോടെ പകൽ ഓടിയൊളിക്കുന്നു. രാത്രി വരുന്നതിനുമുമ്പേ മുറ്റമടിച്ചു വൃത്തിയാക്കി ഒരു വേലക്കാരിയെപ്പോലെ പരവതാനി വിരിക്കുന്നു നിശ്ശബ്ദത. ഉറങ്ങാൻ നേരം പനയോല മെതിക്കുന്ന ശബ്ദം ഉറങ്ങാത്തവരുടെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
രാത്രി ഉറങ്ങാൻ വരുന്നതിനുമുമ്പേ
പരിചാരകന്റെ കയ്യിൽ കൊടുത്തുവിടുന്നു
പകലിനെ മുട്ടിപ്പിരിക്കുവാനുള്ള
ഇരുണ്ടനിറമുള്ളൊരു പുതപ്പ്.
കൊമ്പനാനയെപ്പോലെ
ചെവികൾ വീശിക്കൊണ്ട് കിഴക്കെ-
ചക്രവാളത്തിലൂടെ അത്
മുറിയിൽ
ഒഴുകിയെത്തുന്നതോടെ
പകൽ ഓടിയൊളിക്കുന്നു.
രാത്രി വരുന്നതിനുമുമ്പേ
മുറ്റമടിച്ചു വൃത്തിയാക്കി
ഒരു വേലക്കാരിയെപ്പോലെ
പരവതാനി
വിരിക്കുന്നു
നിശ്ശബ്ദത.
ഉറങ്ങാൻ നേരം
പനയോല മെതിക്കുന്ന
ശബ്ദം
ഉറങ്ങാത്തവരുടെ ചെവിയിൽ
താളമേളമോടെ
ചെന്നിടിക്കുന്നു.
ആ
തെക്കൻ കാറ്റിന്റെ ചാട്ടവാറടിയേറ്റ-
പ്രഹരത്താൽ
പേടിച്ചുവിറച്ച ജനൽപൊളികൾ
മാറത്തടിച്ച്
നിലവിളിക്കുന്നു.
ആകാശത്തപ്പോൾ
ചിമ്മിനിവിളക്ക് കൊളുത്തിത്തുടങ്ങുന്നു
അത്
പേടിച്ചരണ്ട ഒരു രാഷ്ട്രത്തിലെ
കുഞ്ഞുങ്ങൾ
പൊട്ടിപ്പൊളിഞ്ഞ
കുടിലുകളുടെ
ഭിത്തിയിലൂടെ
ഒളിഞ്ഞുനോക്കുന്നതു പോലെ.

