പ്രതീതി നേരം

തടഞ്ഞുനിർത്തുമപരാഹ്നം മണിപ്പൂട്ടിൻ മുഴക്കം മുറ്റത്തുനിൽക്കുമൊരു ചെമ്പകം അതിൽ കുറേ പൂക്കൾ അഞ്ചാറു പൂക്കൾ കൊഴിഞ്ഞും കിടക്കുന്നു മുഖം കുനിഞ്ഞുനിൽക്കുമൊരു കാറ്റ് മുണ്ടിൻതുമ്പ് കുടയും നിഴൽ മേഘവിധാനത്തിൽ അണിഞ്ഞൊരുങ്ങിയ രണ്ടു പാവകൾ കെട്ടിപ്പുണരുന്നു കയ്യടിയൊച്ചകൾ താക്കോലെപ്പൊഴും പഴുതിൽത്തന്നെയിരിക്കു മപ്പന്റെ പെട്ടിയുടെ മണിപ്പൂട്ടിൻ മുഴക്കം മുറ്റത്തൊരിക്കലുമില്ലായിരുന്നൊരു ചെമ്പകം അതിലിരിക്കുന്നു കുറേ മൈനകൾ അഞ്ചാറെണ്ണം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
തടഞ്ഞുനിർത്തുമപരാഹ്നം
മണിപ്പൂട്ടിൻ മുഴക്കം
മുറ്റത്തുനിൽക്കുമൊരു ചെമ്പകം
അതിൽ കുറേ പൂക്കൾ
അഞ്ചാറു പൂക്കൾ കൊഴിഞ്ഞും കിടക്കുന്നു
മുഖം കുനിഞ്ഞുനിൽക്കുമൊരു കാറ്റ്
മുണ്ടിൻതുമ്പ് കുടയും നിഴൽ
മേഘവിധാനത്തിൽ
അണിഞ്ഞൊരുങ്ങിയ രണ്ടു
പാവകൾ കെട്ടിപ്പുണരുന്നു
കയ്യടിയൊച്ചകൾ
താക്കോലെപ്പൊഴും പഴുതിൽത്തന്നെയിരിക്കു
മപ്പന്റെ പെട്ടിയുടെ
മണിപ്പൂട്ടിൻ മുഴക്കം
മുറ്റത്തൊരിക്കലുമില്ലായിരുന്നൊരു ചെമ്പകം
അതിലിരിക്കുന്നു കുറേ മൈനകൾ
അഞ്ചാറെണ്ണം താഴെയും നടക്കുന്നു
പച്ചച്ചുവരുകളുള്ളയാകാശം
ചില്ലുകൂടിനുള്ളിലെ വെളിച്ചത്തിൻ മണം
മേഘവിധാനത്തിൽ
രണ്ടു പാവകൾ ഉമ്മവെക്കുന്നു
മിന്നുന്ന കോസ്റ്റ്യൂം
കയ്യടിയൊച്ചകൾ
മറ്റാരും തുറക്കാനൊരിക്കലും തുനിഞ്ഞിട്ടില്ലാത്ത
അപ്പന്റെ പെട്ടിയുടെ
മണിപ്പൂട്ടിൻ മുഴക്കം
മുറ്റത്തെപ്പോഴെങ്കിലുമുണ്ടായേക്കാ
നിടയുള്ളൊരു ചെമ്പകം
അതിൽ നിറച്ചും പൂക്കൾ
അതിൽ നിറച്ചും മൈനകൾ
കുറേ പൂക്കൾ കൊഴിഞ്ഞും കിടക്കുന്നു
കുറേ മൈനകൾ താഴെയും നടക്കുന്നു
ആരോ ആരെയോ നീട്ടിവിളിക്കുന്നു
ആരോ വിളികേൾക്കുന്നു
ഇടയിലെ മൗനം
തുടരുന്നു
മേഘവിധാനത്തിൽ
പന്ത്രണ്ടു രാശികളിൽ പന്ത്രണ്ടു പാവക്കുട്ടികൾ
തിളങ്ങിയിരിക്കുന്നു
കുറേ മാറി മങ്ങിനിന്നു
പതിമൂന്നാമത്തെ പാവക്കുട്ടി
വിതുമ്മുന്നു
കയ്യടിയൊച്ചകൾ
കയ്യടിയൊച്ചകൾ
ചൂളംകുത്തുകൾ
കൂക്കിവിളികൾ
താക്കോലൂരിത്താഴെ
വെച്ചേതോ രാത്രി കവർന്നെടുത്തോണ്ടുപോയ
അപ്പന്റെ പെട്ടിയുടെ
മണിപ്പൂട്ടിൻ മുഴക്കം
തടഞ്ഞുനിൽക്കുമപരാഹ്നം.