പ്രണയാഴം തൊട്ട മൂന്നു കവിതകൾ

1 എത്ര കണ്ടാലും മതിയാവാത്ത കാടുണ്ടെന്ന് എനിക്കിപ്പോൾ ഉറപ്പുണ്ട്. ഒളിച്ചിരുന്ന കവിതകൾ; അനാദിയുടെ ഇലകൾ, ചോലകൾ, പാറക്കല്ലുകൾ, എന്നിവയുടെ ഓരം പറ്റി എന്നിലേക്ക് തിരികെ വരുമ്പോൾ; പ്രിയമുള്ളവനേ… എത്ര കുളിച്ചാലും മതിയാവാത്ത കാട്ടരുവിയുമുണ്ട്. 2. എന്തിനാണ് അനുവദിച്ചത് എന്ന് ചോദിക്കരുത്. പ്രണയം പ്രവേശന കവാടങ്ങൾ ഒന്നും ബാക്കിവെക്കാതെ ആദ്യമേ തുറന്നിട്ട് കളഞ്ഞു! 3. നിന്റെ മുല്ലമൊട്ടു വിരിയാഞ്ഞതല്ല. വള്ളികൾ ഗാഢം പുണർന്നു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
1
എത്ര കണ്ടാലും
മതിയാവാത്ത
കാടുണ്ടെന്ന്
എനിക്കിപ്പോൾ
ഉറപ്പുണ്ട്.
ഒളിച്ചിരുന്ന
കവിതകൾ;
അനാദിയുടെ
ഇലകൾ,
ചോലകൾ,
പാറക്കല്ലുകൾ,
എന്നിവയുടെ
ഓരം പറ്റി
എന്നിലേക്ക്
തിരികെ വരുമ്പോൾ;
പ്രിയമുള്ളവനേ…
എത്ര കുളിച്ചാലും
മതിയാവാത്ത
കാട്ടരുവിയുമുണ്ട്.
2.
എന്തിനാണ്
അനുവദിച്ചത്
എന്ന് ചോദിക്കരുത്.
പ്രണയം
പ്രവേശന കവാടങ്ങൾ
ഒന്നും ബാക്കിവെക്കാതെ
ആദ്യമേ തുറന്നിട്ട് കളഞ്ഞു!
3.
നിന്റെ മുല്ലമൊട്ടു
വിരിയാഞ്ഞതല്ല.
വള്ളികൾ ഗാഢം പുണർന്നു
മത്സരിക്കുന്നതിനിടയിൽ
വിരിയാൻ മറന്നു
പോയതാവാം.