അമൂർത്ത ചിത്രങ്ങൾ

കാൻവാസിൽ കറുപ്പുകൊണ്ടുമാത്രം നിറഭേദങ്ങളിലൂടെ അമൂർത്തമായ ചിത്രമെഴുതുന്ന ഒരു ചിത്രകാരനുണ്ട് വിരൂപനും മെലിഞ്ഞവനുമായ അവനെ സ്നേഹിക്കുന്ന ഗ്രാമീണ കന്യകയാണ് ഞാൻ നിന്റെ ചിത്രങ്ങൾ എന്നോടൊന്നും പറയുന്നില്ല ഞാൻ അവനോട് പരിഭവപ്പെട്ടു. എന്റെ ചിത്രങ്ങൾ എന്താണെന്ന് പറയുക വയ്യ അത് വാക്കുകൾക്കപ്പുറമാണ് എനിക്ക് വേണ്ടത് ഒരു മഴയാണ് ഞാൻ പറഞ്ഞു. മഴയത്ത് എനിക്ക് കുളിക്കണം. ആലിപ്പഴങ്ങൾ ഓടിനടന്ന് പെറുക്കണം ചെമ്പരത്തികൾ പൂത്ത മുറ്റം എനിക്ക് ഇഷ്ടമാണ് ഇതെല്ലാം നീയെനിക്ക് വരച്ചു തരണം നാളെ പട്ടണത്തിൽനിന്നൊരാൾ എന്നെ പെണ്ണുകാണാൻ വരും ചിത്രകാരനാകട്ടെ മഴ പെയ്യുമോ ഇല്ലയോ എന്ന്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കാൻവാസിൽ കറുപ്പുകൊണ്ടുമാത്രം
നിറഭേദങ്ങളിലൂടെ
അമൂർത്തമായ ചിത്രമെഴുതുന്ന
ഒരു ചിത്രകാരനുണ്ട്
വിരൂപനും മെലിഞ്ഞവനുമായ
അവനെ സ്നേഹിക്കുന്ന ഗ്രാമീണ കന്യകയാണ് ഞാൻ
നിന്റെ ചിത്രങ്ങൾ എന്നോടൊന്നും പറയുന്നില്ല
ഞാൻ അവനോട് പരിഭവപ്പെട്ടു.
എന്റെ ചിത്രങ്ങൾ
എന്താണെന്ന് പറയുക വയ്യ
അത് വാക്കുകൾക്കപ്പുറമാണ്
എനിക്ക് വേണ്ടത് ഒരു മഴയാണ്
ഞാൻ പറഞ്ഞു.
മഴയത്ത് എനിക്ക്
കുളിക്കണം.
ആലിപ്പഴങ്ങൾ ഓടിനടന്ന്
പെറുക്കണം
ചെമ്പരത്തികൾ പൂത്ത
മുറ്റം എനിക്ക് ഇഷ്ടമാണ്
ഇതെല്ലാം നീയെനിക്ക് വരച്ചു തരണം
നാളെ പട്ടണത്തിൽനിന്നൊരാൾ
എന്നെ പെണ്ണുകാണാൻ വരും
ചിത്രകാരനാകട്ടെ
മഴ പെയ്യുമോ ഇല്ലയോ എന്ന്
പറയുന്നേയില്ല
ചിത്രത്തിൽ കറുപ്പിന്റെ പലനിറങ്ങളെ
മാറ്റിമാറ്റി വരച്ചുകൊണ്ടിരുന്നു.
ഞാനിതാ പുതുമണവാളനൊപ്പം
നഗരത്തിലേക്ക്
പോകുന്നു.

