തൊടുപുഴ: കുളമാവ് അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍പോയി കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ.കെ. ബിനുവിെൻറ (36) മൃതദേഹമാണ് ബുധനാഴ്ച രാവിലെ ഒമ്പതരയോടെ വേങ്ങാനം തലയ്ക്കല്‍ ഭാഗത്തുനിന്ന് ലഭിച്ചത്. ബിനുവിനെയും സഹോദരൻ ബിജുവിനെയും ഇൗ മാസം 21നാണ് കാണാതായത്. അന്നുമുതൽ മുങ്ങൽവിദഗ്ധരും അഗ്നിരക്ഷാസേനയും ഉൾപ്പെടെ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയായിരുന്നു. ബിജുവിെൻറ മൃതദേഹം തിങ്കളാഴ്ച അണക്കെട്ടിൽനിന്ന് കിട്ടിയിരുന്നു. ബിനുവിെൻറ ഭാര്യ: സുജ. മക്കള്‍: അബിനു, അരുണിമ. മാതാവ്: തങ്കമ്മ. ബിജു അവിവാഹിതനാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ബിജുവിെൻറ മൃതദേഹവും ബുധനാഴ്ച കണ്ടെത്തിയ ബിനുവിെൻറ മൃതദേഹവും തൊടുപുഴ മണക്കാട് ശാന്തിതീരത്ത് സംസ്കരിച്ചു.