ഏഴുപേരെ രക്ഷപ്പെടുത്തി
ഓച്ചിറ: ആലപ്പാട് അഴീക്കൽപൊഴി വഴി മത്സ്യബന്ധനത്തിന് പോയ ബോട്ട് തിരയിൽപെട്ട് മറിഞ്ഞ് ബോട്ടിെൻറ സ്രാങ്ക് മരിച്ചു. ആലപ്പാട് ശ്രായിക്കാട് കവണുതറയിൽ ത്യാഗരാജെൻറ മകൻ സുഭാഷ് (53) ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന ഏഴുപേരെ പതിനെട്ടാംപടി എന്ന മത്സ്യബന്ധന ബോട്ട് എത്തി രക്ഷപ്പെടുത്തി. ചെറിയഴീക്കൽ സ്വദേശിയുടെ കീർത്തന എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച പുലർച്ച നാലോടെ പൊഴിമുഖത്ത് നിന്ന് ബോട്ട് കടലിലേക്ക് പ്രവേശിക്കുമ്പോൾ വൻതിരമാലയിൽപെട്ട് മുൻഭാഗം പൊട്ടി വെള്ളം കയറി. ഇത് ശ്രദ്ധയിൽപെട്ട സ്രാങ്ക് ബോട്ട് കരയിലേക്ക് തിരിച്ചോടിക്കുന്നതിനിടയിൽ മറിയുകയായിരുന്നു. ഏഴ് പേരെ രക്ഷപ്പെടുത്തിയെങ്കിലും സ്രാങ്കിെൻറ മൃതദേഹം മൂന്നുമണിക്കൂറിന് ശേഷമാണ് കണ്ടെടുത്തത്. ബോട്ടുടമ അനിൽകുമാർ, ജനകൻ, കൃഷ്ണൻ, നളേന്ദ്രൻ, രാമചന്ദ്രൻ, ജോസഫ്, സുബിൻ എന്നിവരാണ് രക്ഷെപ്പട്ട മത്സ്യത്തൊഴിലാളികൾ. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തി. കോസ്റ്റൽ പൊലീസ് കേെസടുത്തു. സുഭാഷിെൻറ ഭാര്യ: ലേജു. മക്കൾ: സുബിൻ, ഉണ്ണിമായ.