മദ്യലഹരിയിൽ മകൻ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയതാണെന്ന് കരുതുന്നു
കൊല്ലം: ബധിരനും മൂകനുമായ പിതാവ് കുത്തേറ്റ് മരിച്ച നിലയിൽ; മകൻ കസ്റ്റഡിയിൽ. മദ്യലഹരിയിൽ മകൻ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയതാണെന്ന് കരുതുന്നു. കിളികൊല്ലൂർ പുളിയത്തുമുക്ക് കുഴിക്കണ്ടം വയലിൽ കൈരളി നഗർ 57 ശ്രീമംഗലം വീട്ടിൽ വാടകക്ക് താമസിക്കുന്ന കൃഷ്ണൻകുട്ടി ചെട്ടിയാർ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ വീട്ടിലായിരുന്നു സംഭവം. വൈകീട്ട് ആറോടെ പിതാവും മകനും തമ്മിൽ കുഴിക്കണ്ടത്തുെവച്ച് വഴക്കുണ്ടായി. അതിനുശേഷം വീട്ടിലെത്തിയ കൃഷ്ണൻകുട്ടി ചെട്ടിയാർ വീടിെൻറ ഒന്നാം നിലയിൽ കിടക്കവെ മകൻ മണിക്കുട്ടൻ (31) അദ്ദേഹത്തെ ചവിട്ടിയശേഷം കൈയിൽ കരുതിയിരുന്ന കത്തി നെഞ്ചിൽ കുത്തിയിറക്കുകയായിരുന്നെന്നാണ് സൂചന. ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞെത്തിയ കിളികൊല്ലൂർ പൊലീസ് നടത്തിയ തിരച്ചിലിൽ പവർ ഹൗസ് ജങ്ഷനിലെ കരുത്തറ ക്ഷേത്രത്തിനടുത്തുനിന്ന് മണിക്കുട്ടനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ പൊലീസ് പ്രതിയുമായി തിരച്ചിൽ നടത്തിവരികയാണ്. കൃഷ്ണൻകുട്ടി ചെട്ടിയാർക്ക് 3300 രൂപ പെൻഷൻ ലഭിച്ചിരുന്നു. ഇതിൽനിന്ന് ഒരു വിഹിതം മണിക്കുട്ടന് നൽകി. ചൊവ്വാഴ്ച വൈകീട്ട് പിതാവുമായി പെൻഷൻ പണത്തിെൻറ പേരിലായിരിക്കാം വഴക്കുണ്ടായതെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതുന്നത്. കൂലിപ്പണിക്കാരനായിരുന്നു കൃഷ്ണൻകുട്ടി ചെട്ടിയാർ. ഭാര്യ: പൊടിച്ചി. മറ്റൊരു മകൻ: മണികണ്ഠൻ.