കൊല്ലം: ബീച്ചിൽ തിരയിൽപെട്ട് കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. അയത്തിൽ സിന്ധുഭവനിൽ അഖിലിെൻറ (22) മൃതദേഹമാണ് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ എേട്ടാടെ പള്ളിത്തോട്ടം ഭാഗത്ത് കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന വള്ളക്കാരാണ് മൃതദേഹം കണ്ടത്. ഈ മാസം 17ന് രാത്രി എഴരയോടെയാണ് അഖിൽ തിരയിൽപെട്ടത്. തീരത്തുനിന്ന് അഖിലിെൻറ ജീൻസും മൊബൈൽ ഫോണും ലഭിച്ചിരുന്നു. മൊബൈൽ നനഞ്ഞതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അഖിലാണെന്ന് തിരിച്ചറിഞ്ഞത്. ബിരുദ പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു. ബിജുകുമാർ-ശാലിനി ദമ്പതികളുടെ മകനാണ്. സഹോദരി: അനുപമ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച വൈകീട്ട് ബന്ധുക്കൾക്ക് വിട്ടുനൽകി. ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് അഖിൽ വീട്ടിൽ നിന്നിറങ്ങിയത്. അഖിൽ എങ്ങനെ തിരയിൽപ്പെട്ടു എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.