കുണ്ടറ: ബൈക്ക് നിയന്ത്രണം വിട്ട് കാറിനുപിന്നിലിടിച്ച് പോളിടെക്നിക് വിദ്യാർഥി മരിച്ചു; ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കുമ്പളം പ്ലാവിളവീട്ടില്‍ എല്സേവിയുടെയും ഷീലയുടെയും മകന് ജെറിന് (18) ആണ് മരിച്ചത്. സുഹൃത്ത് നാന്തിരിക്കല്‍ അക്ഷയഭവനില്‍ സുനിലിെൻറ മകന് അക്ഷയ്നെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മാമൂട് മുസ്ലിം പള്ളിക്കുസമീപം വ്യാഴാഴ്ച 12 ഓടെയാണ് അപകടമുണ്ടായത്. കൊല്ലത്തേക്കുപോവുകയായിരുന്ന ഇരുവരുടെയും ബൈക്ക് നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കൈയില്‍ തട്ടിയാണ് നിയന്ത്രണം വിട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാറിനുപിന്നിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും ജെറിന് മരിച്ചു. കിളിമാനൂര്‍ എം.ജി.എം പോളിടെക്നിക് കോളജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ വിദ്യാർഥിയായിരുന്നു. സഹോദരിമാര്‍: ആതിര, നിഖില.