സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണം
ശാസ്താംകോട്ട: ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ പിഴവുമൂലം രോഗി മരണപ്പെട്ടതായി പരാതി. പോരുവഴി ഇടയ്ക്കാട് തെക്ക് അജിതാ ഭവനത്തിൽ അജികുമാർ (47) ആണ് മരിച്ചത്. കഴിഞ്ഞ 25ന് ശ്വാസം മുട്ടലുമായി ആശുപത്രിയിലെത്തിയ അജികുമാറിെൻറ ഹൃദയധമനിക്ക് ബ്ലോക്കാെണന്നും ഉടൻ അഡ്മിറ്റാകണമെന്നും ആശുപത്രി അധികൃതർ നിർദേശിച്ചു. 27ന് അൻജിയോ പ്ലാസ്റ്റി നടത്തി. ഇതിൽ പിഴവ് വന്നതിനെതുടർന്ന് ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിക്കുകയും പിന്നീട് തുടർച്ചയായി നിരവധി ഓപറേഷനുകൾ നടത്തുകയുമായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് വെൻറിലേറ്ററിൽ കഴിഞ്ഞ അജികുമാർ തിങ്കളാഴ്ച പുലർച്ച മൂന്നോെട മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഗൾഫിലായിരുന്ന അജികുമാർ കോവിഡിനെതുടർന്ന് ഒന്നരവർഷം മുമ്പാണ് നാട്ടിലെത്തിയത്. ആശുപത്രിക്കെതിരെ ബന്ധുക്കൾ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. ഭാര്യ: ദീപ. മക്കൾ: ദേവിക, ദക്ഷിത്.