ആനക്കര: കാണാതായ അങ്ങാടിപ്പുറം സ്വദേശിയെ പറക്കുളത്ത് തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശാരദാലയത്തില്‍ രമേഷിനെയാണ് (57) മുമ്പ് ഇയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പറക്കുളത്തെ പൂട്ടിയ കമ്പനിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ 27 മുതല്‍ രമേഷിനെ കാണാനില്ലായിരുന്നു. നാലുവര്‍ഷം മുമ്പ് പ്രിന്‍സ് എന്ന കമ്പനി മറ്റൊരാള്‍ക്ക് വിറ്റശേഷം ഇയാൾ സാമ്പത്തിക പ്രയാസത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പലയിടത്തും തിരഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച കമ്പനിയിൽ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.