തിരുവനന്തപുരം: മുൻ കായികതാരം ധർമൻ (85) നിര്യാതനായി. തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ പുല്ലുവിളയിൽ ജനനം. ബാലനായിരിക്കുമ്പോൾ തന്നെ കായികവിനോദങ്ങളിൽ വളരെ തൽപരനായിരുന്നു. 1956-57 സംസ്ഥാന സ്കൂൾ മീറ്റിൽ ലോങ് ജംപിൽ ഒന്നാം സ്ഥാനവും ട്രിപ്ൾ ജംപിൽ രണ്ടാം സ്ഥാനവും ഹൈ ജംപിൽ റെേക്കാഡോടെ സ്വർണ മെഡലും നേടുകയുണ്ടായി. 1963 ലെ ലഖ്നോ ദേശീയ കായികമേളയിൽ 110 മീറ്റർ ഹർഡ്ൽസിൽ റെക്കോഡോടെ സ്വർണ മെഡൽ നേടിയിരുന്നു. പിന്നീട്, ഇന്ത്യൻ റെയിൽവേ ഫുട്ബാൾ ടീമിൽ അംഗമായിരുന്നു. മെച്ചപ്പെട്ട ഉദ്യോഗം കിട്ടിയതിനെ തുടർന്ന് സി.ആർ.പി.എഫിനെ പ്രതിനിധാനംചെയ്ത് അത്ലറ്റിക്സിൽ ഉയർന്ന നേട്ടങ്ങൾ കൈവരിച്ചു. ജവഹർലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരഗാന്ധി, മൊറാർജി ദേശായി മുതലായ പ്രധാനമന്ത്രിമാരിൽ നിന്ന് മെഡൽ വാങ്ങാനുള്ള അവസരം ധർമന് ലഭിച്ചിരുന്നു.