അഞ്ചാലുംമൂട്: പെരുമൺ ചിറ്റയത്ത് പത്താം ക്ലാസുകാരിയെ വീടിനു പിന്നിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റയം മുണ്ടയ്ക്കൽ പള്ളിക്ക് തെക്ക് സണ്ണി ഭവനിൽ എഡിസൺ ജോൺ-ഹേമ ദമ്പതികളുടെ മകൾ ഹന്ന എഡിസണനാണ് (15) മരിച്ചത്. ക്ലാസ് ടെസ്റ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലുള്ള മാനസിക സമർദത്തെ തുടർന്ന് ജീവനൊടുക്കിയെന്നാണ് നിഗമനം.
അതേ സമയം വീട്ടിലുണ്ടായിരുന്ന വളർത്തുനായ്ക്കുട്ടിയെ ഉപേക്ഷിച്ചതിലുള്ള വിഷമമാകാം കാരണമെന്ന് പിതാവ് പൊലീസിൽ മൊഴി നൽകി.
ചിറ്റയം സെന്റ് ചാൾസ് ബെറോമിയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. അഞ്ചാലുംമൂട് പൊലീസ്, വിരലടയാള വിദഗ്ധർ എന്നിവരെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് അഞ്ചാലുംമൂട് പൊലീസ് വ്യക്തമാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സഹോദരി: അനന്യ.