തൊടുപുഴ: പനയിലെ കടന്നല്‍കൂട് കത്തിക്കുന്നതിനിടെ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലിരുന്ന ചെത്തുതൊഴിലാളി മരിച്ചു. കാഞ്ഞിരമറ്റം വെള്ളിലാത്തില്‍ മോഹനന്റെ മകൻ മഹേഷാണ് (40) കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്. പൊന്നന്താനം ഷാപ്പിലെ തൊഴിലാളിയായ മഹേഷിന് ഈ മാസം ഒന്നിനാണ് പൊള്ളലേറ്റത്. നടുക്കണ്ടത്തെ പനയിലെ കടന്നല്‍കൂട് പന്തം ഉപയോഗിച്ച് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ചു. താഴേക്ക് ചാടിയെങ്കിലും കരിയിലയിലേക്ക് തീപടർന്ന് സാരമായി പൊള്ളലേറ്റിരുന്നു. അവിവാഹിതനാണ്. മാതാവ്: അമ്മിണി. സംസ്കാരം ശനിയാഴ്ച 12ന് വീട്ടുവളപ്പില്‍.