മാള: പുത്തൻചിറ കടപ്പൂക്കര ചേര്യേക്കര പാലത്തിനു സമീപം ചാലില്‍ വിദ്യാർഥി മുങ്ങിമരിച്ചു. പിണ്ടാണി പനങ്കായി സലാമിന്റെയും ഹസീനയുടെയും മകൻ സഹദാണ് (14) മരിച്ചത്. പുത്തൻചിറ വെള്ളൂര്‍ തെക്കുംമുറി ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
ശനിയാഴ്ച വൈകീട്ട് അഞ്ച് കൂട്ടുകാരുമായി ചൂണ്ടയിടാൻ പോയതായിരുന്നു. കൂട്ടുകാരന്റെ ചെരിപ്പ് വെള്ളത്തില്‍ വീണപ്പോള്‍ എടുക്കാൻ ചാലിൽ ഇറങ്ങിയ സഅദ് മുങ്ങിപ്പോവുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന നീന്തലറിയാവുന്ന കുട്ടി സഅദിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാള അഗ്നി രക്ഷാസേന എത്തി രക്ഷാപ്രവർത്തനം നടത്തി. വൈകീട്ട് ആറിന് ചളിയിൽ പുതഞ്ഞ നിലയിൽ മൃതദേഹം കണ്ടെടുത്തു.
സ്റ്റേഷൻ ഓഫിസര്‍ സി.എ. ജോയിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് തിരച്ചില്‍ നടത്തിയത്. മാള പ്രിൻസിപ്പൽ എസ്.ഐ രമ്യ കാർത്തികേയന്റെ നേതൃത്വത്തിൽ മാള പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മാള സര്‍ക്കാര്‍ ആശുപത്രി മോർച്ചറിയില്‍. സഹോദരങ്ങള്‍: സ്വാലിഹ്, സീന.