കൂറ്റനാട്: അവധിക്കുശേഷം വിദേശത്തേക്ക് പോകുന്നതിന്റെ തലേന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആറങ്ങോട്ടുകര തച്ചോത്ത് വീട്ടിൽ പരേതനായ കമ്മുവിന്റെ (കുഞ്ഞാൻ) മകൻ നിഷാദാണ് (42) മരിച്ചത്. വിസിറ്റിങ് വിസയിൽ അബൂദബിയിലെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോയ കുടുംബത്തെ നാട്ടിലാക്കാനായി കഴിഞ്ഞ എട്ടിന് നാട്ടിൽ വന്നതാണ്. ഞായറാഴ്ച തിരിച്ച് ജോലി സ്ഥലത്തേക്ക് പോകാനിരിക്കെയാണ് മരണം. കുടുംബവുമൊത്ത് വെള്ളിയാഴ്ച പുറത്തുപോയി തിരിച്ച് വരവെ രാത്രി 9.30ക്ക് ആറങ്ങോട്ടുകര സെന്ററിലെ ഹോട്ടലിൽനിന്ന് ഭക്ഷണം പാഴ്സലായി വാങ്ങിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും അവിടേനിന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ഏഴോടെയാണ് മരിച്ചത്. ഖബറടക്കം ഞായറാഴ്ച രാവിലെ ആറിന് ആറങ്ങോട്ടുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഫർസാന. മക്കൾ: നിദാൽ, റയ ഫാത്തിമ, റിദ ഫാത്തിമ.