തൃശൂർ: തപാൽ ജീവനക്കാരനെ ഓഫിസിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അയ്യന്തോള്‍ തപാലോഫിസിലെ മെയില്‍ ഓവര്‍സിയർ മുണ്ടത്തിക്കോട് ഇറക്കത്ത് വീട്ടില്‍ ഹരിദാസാണ് (46) മരിച്ചത്. ശരീരത്തില്‍ പേപ്പറുകള്‍ കെട്ടിവെച്ച് സാനിറ്റൈസറും പെട്രോളും ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ അയ്യന്തോള്‍ പോസ്റ്റ്ഓഫിസ് നോര്‍ത്ത് സബ് ഡിവിഷന് ഇന്‍സ്പെക്ടര്‍ കാര്യാലയത്തിൽനിന്ന് കുപ്പികള്‍ കണ്ടെത്തി. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പുല്ലഴിയിലായിരുന്നു ഹരിദാസ് താമസം. ഞായറാഴ്ച വൈകീട്ട് ഓഫിസില്‍ കുറച്ചുപണി ചെയ്യാനുെണ്ടന്ന് പറഞ്ഞാണ് ഓഫിസിലേക്ക് പോയത്. ഭാര്യ: സുബിത (പോസ്റ്റ് വുമൺ). മക്കൾ: അനുശ്രീ, അമോദ്. വെസ്റ്റ് പൊലീസും ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.