പൂക്കോട്ടുംപാടം: തോട്ടേക്കാട് കോഴിശ്ശേരി കുന്നിൽ വടക്കേരി കുന്നേൻ പത്രോസിനെ (കുഞ്ഞൂഞ്ഞ്-74) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്തുകയായിരുന്ന തൊഴിലാളി വീടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. പൂക്കോട്ടുംപാടം പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു. സബ് ഇൻസ്പെക്ടർ വി. ഷാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടത്തി. നിലമ്പൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. പത്രോസിന് ബന്ധുക്കൾ ആരുമില്ലാത്തതിനാൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പൂക്കോട്ടുംപാടം ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.