വാടാനപ്പള്ളി: മത്സ്യത്തൊഴിലാളിയായ യുവാവ് അടിപിടിക്കുശേഷം കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം ത്രിവേണി സെന്ററിന് തെക്ക് താമരശ്ശേരി പരേതനായ നാഥന്റെയും പ്രേമലതയുടെയും മകൻ ധനേഷാണ് (ചിഞ്ചു -38) മരിച്ചത്. മത്സ്യബന്ധനത്തിന് പോയി രാവിലെ തിരിച്ചെത്തിയ ശേഷം ഒരാളുമായി അടിപിടിയുണ്ടായതായി വാടാനപ്പള്ളി പൊലീസ് പറഞ്ഞു. തുടർന്ന് മദ്യപിച്ചശേഷം സുഹൃത്തിന്റെ വീട്ടിൽ ഉച്ചക്ക് ഉറങ്ങാൻ കിടന്നു. നെഞ്ചുവേദന അനുഭവപ്പെട്ട ചിഞ്ചുവിനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ േപാസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.