മക്കരപറമ്പ്: താേഴക്കോട് അപകടത്തിൽ ഭാര്യ മരിച്ച് 14 ദിവസത്തിനകം ഭർത്താവും മരിച്ചു. ചികിത്സയിലായിരുന്ന വറ്റലൂർ മേക്കുളമ്പ് കല്ലാംപാറയിലെ കൂരി മുഹമ്മദ് എന്ന മാനുവാണ് (59) മരിച്ചത്.
കഴിഞ്ഞ 16ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ താഴേക്കോട് വില്ലേജ് പടിയില്‍ സ്കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മാനുവിന്റെ കൂടെ സഞ്ചരിച്ചിരുന്ന ഭാര്യ കൂട്ടിലങ്ങാടിയിലെ ചുള്ളിയിൽ ഉമ്മർ ഹാജിയുടെ മകൾ സുബൈദ (52) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. മാനു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇരുവരും താേഴക്കോട്ട് റബർ എസ്റ്റേറ്റ് നടത്തിപ്പുകാരായതിനാൽ എസ്റ്റേറ്റിനടുത്ത് വാടകക്ക് താമസിക്കുകയായിരുന്നു. വറ്റലൂരിലെ വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം. മക്കൾ: ഹബീബ കൂരി (അധ്യാപിക, പി.ടി.എം.എൽ.പി സ്കൂൾ ചെലൂർ), സഹീറ, മുനീർ (നിലമ്പൂർ). മരുമക്കൾ: വേങ്ങശ്ശേരി റഷീദ് പോത്തുകുണ്ട് (അധ്യാപകൻ, ടാലന്റ് സ്കൂൾ എച്ച്.എം.എസ് മദ്റസ, വടക്കാങ്ങര), പാലക്കമണ്ണിൽ ബഷീർ (കടുങ്ങപ്പുരം), തുറക്കൽ സഫ്ന (പാങ്ങ്). പിതാവ്: കൂരി അബ്ദുറഹിമാൻ. മാതാവ്: കദീജ ഊരോത്തൊടി (വറ്റലൂർ). സഹാദരങ്ങൾ: ഹസ്സൻ, ഹമീദ്, ജമീല, സുബൈദ.