ഒല്ലൂര്‍: പോളണ്ടില്‍ ജോര്‍ജിയന്‍ പൗരന്മാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൂരജിന്റെ മൃതദേഹം തൃശൂർ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കരിച്ചു. വ്യാഴാഴ്ച പുലര്‍ച്ച രണ്ടോടെ കൊച്ചി അന്താരാഷ്ട വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം ആറോടെ എടക്കുന്നിയിലെ വീട്ടില്‍ കൊണ്ടുവന്നു. അന്ത്യോപചാരം അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും നാട്ടുകാരും എത്തിയിരുന്നു. ഏഴരയോടെ ചിറ്റിശ്ശേരിയിലെ തറവാട് വീട്ടിൽ എത്തിച്ച് കർമങ്ങള്‍ക്കുശേഷം ശാന്തിഘട്ടില്‍ സംസ്കരിച്ചു. പുകവലിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി 29നാണ് ജോര്‍ജിയന്‍ പൗരന്മാര് സൂരജിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോളണ്ട് പൊലീസ് പിടികൂടിയിരുന്നു.