വേലൂർ: ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിരാലൂര്‍ കുരിശുപള്ളിക്ക് സമീപം ചിറ്റിലപ്പിള്ളി വീട്ടിൽ അന്തോണിയുടെ മകന് ഫ്രാന്‍സിസാണ് (64) മരിച്ചത്. വേലൂർ സർവിസ് സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ബുധനാഴ്ച രാവിലെ ഭാര്യ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വായ്പ തിരിച്ചടവിന് ഭീഷണി ഉണ്ടായിട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ പറഞ്ഞു. ബാങ്കിൽ ഫ്രാൻസിസിന് പലിശയടക്കം 27,000 രൂപ മാത്രമാണ് വായ്പയുള്ളത്. ഭാര്യയുടെ പേരിലാണ് പലിശയടക്കം ആറര ലക്ഷം രൂപയുടെ കടമുള്ളത്. പണം തിരിച്ചടക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ട്. കുടിശ്ശിക നിവാരണ പദ്ധതിയുടെ അറിയിപ്പ് നൽകിയിരുന്നു. അതല്ലാതെ ഒരുതരത്തിലും സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ബാങ്ക് അധികൃതർ വിശദീകരിച്ചു. എരുമപ്പെട്ടി പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: ഷീബ. മക്കൾ: ഗ്ലാഡി, ഗ്ലിന്റോ.