വടക്കാഞ്ചേരി: റിട്ട. സിവിൽ സർജൻ ഓട്ടുപാറ ഉദയം നിവാസ് ഡോ. എം.എസ്. ഗംഗാധരൻ (88) നിര്യാതനായി. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ നിന്ന് ആറാം ബാച്ചിൽ എം.ബി.ബി.എസ് ബിരുദം നേടിയ ശേഷം ആരോഗ്യ വകുപ്പിൽ പ്രവേശിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ജോലി ചെയ്തിട്ടുണ്ട്. ദേശമംഗലം ഗവ. സിസ്പെൻസറിയിൽ ദീർഘകാലം മെഡിക്കൽ ഓഫിസറായും തൃശൂർ ജില്ല ലെപ്രസി ഓഫിസർ ആയും സേവനം അനുഷ്ഠിച്ചിരുന്നു. ഐ.എം.എയുടെ സ്ഥാപക അംഗമാണ്. ഐ.എം.എ പ്രസിഡന്റ് ആയും പ്രവർത്തിച്ചു. മുളങ്കുന്നത്തുകാവ് ഗവ. നെഞ്ച് രോഗ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് സിവിൽ സർജൻ ഗ്രേഡ് ഒന്ന് തസ്തികയിൽ നിന്നാണ് വിരമിച്ചത്. ഭാര്യ: വൽസല. മക്കൾ: ഡോ. ഗിരിശങ്കർ (ദുബൈ), ഉമാശങ്കർ (ബിസിനസ്), ഡോ. വിദ്യാ ശങ്കർ (ഐ വിഷൻ ചാലക്കുടി). മരുമക്കൾ: മഞ്ജു (അധ്യാപിക, ദുബൈ), ആശാ റോഷ്നി (അധ്യാപിക), ഡോ. സംഗീത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി പുണ്യതീരത്ത്.