അലനല്ലൂർ: തെങ്ങില്‍ കയറുന്നതിനിടെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീണ് യുവാവ് മരിച്ചു. എടത്തനാട്ടുകര കാപ്പുപറമ്പിലെ ചാച്ചിപ്പാടന്‍ വീട്ടില്‍ ഹനീഫയുടെ മകന് അഷ്കറുദ്ദീനാണ് (29) മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. കാപ്പുപറമ്പിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ തെങ്ങിൽ തേങ്ങയിടാന്‍ കയറുന്നതിനിടെ സമീപത്തെ റബര്‍ തൈകള്‍ക്ക് മുകളിലുണ്ടായിരുന്ന ഉണക്കപ്പട്ട എടുത്തുമാറ്റിയതായിരുന്നു. ഇതിനിടെ വൈദ്യുതി ലൈനില്‍ പട്ട തട്ടി ഷോക്കേറ്റ അഷ്കര്‍ 11 കെ.വി ലൈനിന് മുകളിലേക്ക് വീഴുകയും തുടര്‍ന്ന് താഴേക്ക് പതിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് വൈകീട്ട് മരിച്ചത്. മണ്ണാര്‍ക്കാട് പൊലീസ് നടപടി സ്വീകരിച്ചു. അലനല്ലൂരില്‍ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്ന അഷ്കറുദ്ദീൻ ഒഴിവുസമയങ്ങളില്‍ രാവിലെ തെങ്ങുകയറാനും പോകുന്നയാളാണ്. മാതാവ്: ഖദീജ. ഭാര്യ: സീനത്ത്. മകന്: ഫാദില്‍ മുഹമ്മദ്. സഹോദരന്: സുല്‍ഫിക്കര്‍ അലി. ഖബറടക്കം ഞായറാഴ്ച കാപ്പുപറമ്പ് പള്ളിപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.