പാങ്ങോട്: കേരള പൊലീസില്‍ കമ്മ്യൂണിറ്റി പൊലീസ് വിഭാഗത്തില്‍ എ.എസ്.ഐയായ ഭരതന്നൂര്‍ ദര്‍ഭവിള കളിയില്‍ വീട്ടില്‍ സുല്‍ഫത്ത് (51) നിര്യാതയായി. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍, ബാഡ്ജ് എന്നിവ ഉൾപ്പെടെയുള്ള വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള സുൽഫത്ത് ഹജ്ജ് വളന്റിയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റുഡന്റസ് പൊലീസ് കാഡറ്റുകള്‍ക്കും പെണ്‍കുട്ടികള്‍ക്ക് സെല്‍ഫ് ഡിഫന്സിലുള്ള പരിശീലനങ്ങള്‍ക്കും നേതൃത്വം നൽകിയിട്ടുണ്ട്. ജോലി സംബന്ധമായി തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. ആര്.സി.സിയില്‍ ചികിത്സയിലായിരുന്നു. പെരിങ്ങമ്മല ഇക്ബാൽ കോളജ് യൂനിയൻ മുൻ വൈസ് ചെയർപേഴ്സൺ, എസ്.എഫ്.െഎ നേതാവ് എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച മൃതദേഹം താജ് എല്‍.പി സ്കൂളിലും കുടുംബവീട്ടിലും പൊതുദര്‍ശനത്തിന് വെച്ചു. രണ്ടിടങ്ങളിലും സമൂഹത്തിന്റെ നാനാതുറയില്‍പെട്ട നൂറുകണക്കിന് പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊലീസിന് വേണ്ടി സിറ്റി പൊലീസ് കമീഷണര്‍ തോംസണ്‍ ജോസ്, പാങ്ങോട് എസ്.എച്ച്.ഒ ജെ. ജിനേഷ്, എസ്.ഐ വിജിത് കെ.നായര്‍, സി.പി.എം ഏരിയ സെക്രട്ടറി സലിം എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം. പിതാവ് അബ്ദുല്‍ഹമീദ്, മാതാവ് നുസൈഫാ ബീവി. മക്കള്‍. അമന് അബ്ദുല്ല (കെ-ഫോണ്‍), അമന് യാസീന്‍ (മെഡിക്കല്‍ വിദ്യാർഥി, േജാർജിയ) സഹോദരങ്ങള്‍: ബെനസീര്‍, ഷൈമ, ഷൈജ.