ഇരിങ്ങാലക്കുട: രൂപതാംഗമായ ഫാ. ഡോ. ജോൺസൺ ജി. ആലപ്പാട്ട് (59) നിര്യാതനായി. തിങ്കളാഴ്ച രാവിലെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1965 മേയ് ഏഴിന് ആലപ്പാട്ട് തെക്കേത്തല ജോർജ്-ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കരയിലാണ് ജനനം.
തൃശൂർ തോപ്പ് സെൻറ് മേരീസ് മൈനർ സെമിനാരി, കോട്ടയം സെൻറ് തോമസ് അപ്പോസ്തോലിക് സെമിനാരി, പുണെ പേപ്പൽ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം നടത്തിയ ഫാദർ അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു.
1990 ഡിസംബർ 27ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അമ്പഴക്കാട് ഫൊറോന, ഇരിങ്ങാലക്കുട കത്തീഡ്രൽ എന്നിവിടങ്ങളിൽ അസ്തേന്തിയായും, ലൂർദ്ദ്പുരം, മുരിക്കുങ്ങൽ, കൊടുങ്ങ, അമ്പനോളി, കൂടപ്പുഴ, കൊറ്റനല്ലൂർ, കുതിരത്തടം, മാരാങ്കോട്, സൗത്ത് മാരാങ്കോട്, പുത്തൻവേലിക്കര (സെൻറ് ജോർജ്), ചായ്പൻകുഴി, കല്ലൂർ, കൊടകര ഫൊറോന, കൊന്നക്കുഴി, പാറക്കടവ്, തിരുമുകുളം എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു.
സഹോദരങ്ങൾ: ഫാ. ആന്റോ ജി. ആലപ്പാട്ട്, സിസ്റ്റർ മെറിറ്റ, റോസിലി ജോണി, റാണി ആന്റോ, പരേതനായ ജോസഫ്, വർഗീസ്, ഡോ. പീറ്റർ.
ഭൗതിക ശരീരം ബുധനാഴ്ച വൈകീട്ട് നാലു മുതൽ അഞ്ചു വരെ ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയോടു ചേർന്നുള്ള സെൻറ് ജോസഫ്സ് വൈദിക ഭവനിലും 5.30 മുതൽ പറപ്പൂക്കരയിലുള്ള സഹോദരൻ ഡോ. പീറ്റർ ആലപ്പാട്ടിന്റെ വസതിയിലും പൊതുദർശനത്തിനു വെക്കും.
സംസ്കാര ശുശ്രൂഷാകർമം വ്യാഴാഴ്ച രാവിലെ 11.30ന് ആരംഭിക്കും. തുടർന്ന് 12.30 മുതൽ രണ്ടുവരെ പറപ്പൂക്കര സെൻറ് ജോൺ നെപുംസ്യാൻ ഫൊറോന ദൈവാലയത്തിൽ അന്ത്യോപചാരമർപ്പിക്കുന്നതിനു വെക്കും. ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിശുദ്ധ കുർബാനക്കും തിരുകർമങ്ങൾക്കുംശേഷം പറപ്പൂക്കര, സെൻറ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
`