ആറ്റിങ്ങൽ: സി.പി.ഐ നേതാവ് മണമ്പൂർ ആര്യപ്പള്ളി വീട്ടിൽ മണമ്പൂർ ഗോപൻ (54) നിര്യാതനായി. ചിറയിൻകീഴ് ശ്രീ ചിത്തിരവിലാസം ഹൈസ്കൂളിൽ ജീവനക്കാരനായ ഗോപൻ സ്കൂളിൽ പോകുന്നതിന് വേണ്ടിയുള്ള യാത്രാമധ്യേ നെഞ്ചുവേദനയെ തുടർന്ന് ചാത്തൻപാറ കെ.ടി.സി.ടി ആശുപത്രിയിൽ എത്തി. ചികിത്സ ആരംഭിക്കും മുമ്പേ മരിച്ചു. എ.ഐ.ടി.യു.സി ജില്ല എക്സിക്യൂട്ടിവ് അംഗവും സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും എയ്ഡഡ് സ്കൂൾ നോൺ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും കയർ വർക്കേഴ്സ് യൂനിയൻ ജില്ല ജനറൽ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗവുമായിരുന്നു. മണമ്പൂർ സർവിസ് സഹകരണ ബാങ്കിൽ ദീർഘകാലം വൈസ് പ്രസിഡന്റായിരുന്നു. മണമ്പൂർ പഞ്ചായത്ത് എൽ.ഡി.എഫ് കൺവീനറുമായിരുന്നു. ഭാര്യ: റീനഗോപൻ (ഡെയറി പ്രമോട്ടർ). മക്കൾ: ഗോപിചന്ദ്, ആര്യശ്രീ. സംസ്കാരചടങ്ങുകൾ 20ന് രാവിലെ ഒമ്പതിന് നടക്കും. മന്ത്രി ജി.ആർ. അനിൽ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ. രാജൻ, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ അരുൺ കെ.എസ്, മനോജ് ബി.ഇടമന, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ, ജില്ല പ്രസിഡന്റ് വെട്ടുകാട് സോളമൻ, വി. ശശി എം.എൽ.എ, സി.എസ്. ജയചന്ദ്രൻ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.